സമാനമനസ്കര്‍

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ യാഗം മുടക്കുവാന്‍ ................... എന്‍ കുതിരയെ ചെമ്പന്‍ കുതിരയെ.

Sunday, March 04, 2007

എതിര്‍പ്പ്

On March 2, 2007, when webdunia conducted a discussion forum with bloggers, I raised some questions.

. അഡ്വ. സക്കീന Says:March 2nd, 2007 at 9:11 pm
"Since there is an agreement between yahoo and webdunia and webdunia is acting as their agent for india,will yahoo not be accountable for your actions?
In that case how can they claim that they are notresponsible. Can you explain?
And what is your stand towards the blogger whose contents you have stolen?
Saying just that you done something in goodfaith will not abstain you from the responsibility of providing compensation".
This is my opinion.

And they answered as follows:

Message for Blogspot Sukkon.Webdunia has been appointed by Yahoo India to provide content for their Indian language channels including Malayalam.
Under the agreement, Webdunia is responsible for all the content that is provided by Webdunia on the language channels.
Webdunia is not an agent of Yahoo! India but only provides content for which it is responsible. Therefore, for this inadvertent use of content, Webdunia has taken up responsibility to address the issue. Webdunia is open to resolving the matter amicably to mutual satisfaction with the original contributor".
Thanks.

Accordingly, webdunia is ready to settle the issue amicably with the original contributor.

So far as the action of Yahoo or webdunia is against the common interest of bloggers, I also join and express my protest against those inceidents happened to the blogs of Su and others.

Wednesday, February 21, 2007

രക്തം ഊറ്റിക്കുടിക്കാന്‍ ഇതാ അടുത്ത ഭീകരന്‍ “ദുബായ് ടോള്‍”



Wednesday, February 14, 2007

കാക്കിപ്രേമം

പോലീസാവാന്‍ കൊതിച്ച് കൊതിച്ച് പൊക്കമില്ലാതായപ്പോള്‍ ബസ് കണ്ടക്ടടെങ്കിലുമാകാന്‍ കൊതിച്ചു. പോലീസിനെ പ്രേമിക്കാന്‍ കൊതിച്ച്, കണ്ടക്ടറെ പ്രേമിക്കാന്‍ ശ്രമിച്ചപ്പോള്‍അവന്‍ ബസ്സില്‍ നിന്നും തള്ളിയിട്ടു. ഒരു ഓട്ടോറിക്ഷാ ഡ്രൈവറെങ്കിലും മതിയായിരുന്നു, അത്രയ്ക്ക് പ്രേമമായിരുന്നു കാക്കിയോട്, അങ്ങിനെ പോലീസ് പേടിക്കുന്ന വക്കീലായി.എന്നാലും എല്ലാരും പ്രണയദിനം, പ്രേമംന്നൊക്കെ പറയുമ്പൊ, ഒരു പോലീസുകാരന്‍ പോലും എന്നെ പ്രേമിച്ചില്ലല്ലോന്നോര്‍ക്കുമ്പൊ എവിടെയോ ഒരു ....................

Thursday, February 08, 2007

എനിക്ക് വയസ്സായി

എന്റെ കൈകളില്‍ ചുളിവുകള്‍ വീണിരിക്കുന്നു.
കാലാവസ്ഥയിലെ മാറ്റമാകാമെന്ന് കരുതി ആദ്യം ആശ്വസിച്ചു.
കിട്ടാവുന്ന ലേപനങ്ങളെല്ലാം പുരട്ടി നോക്കി.
സമപ്രായക്കാരുടേയും ചെറുപ്രായക്കാരുടേയും വയസ്സായവരുടേയുമെല്ലാം കൈകള്‍ പരിശോധിച്ചു
സമപ്രായക്കാരായ ചിലരുടെ ചുളുങ്ങിയ വിരലുകള്‍ കണ്ടപ്പോള്‍ ആശ്വസിച്ചു.
ചുളുങ്ങാത്ത കൈകളോട് അസൂയ തോന്നി.
നഖങ്ങള്‍ക്ക് മുമ്പത്തേക്കാളും കാഠിന്യം ഏറി വന്നു.
ലേപനങ്ങളാല്‍ ശാന്തി കിട്ടാതായപ്പോള്‍ മനസ്സ് മന്ത്രിച്ചു“നിനക്ക് വയസ്സായിരിക്കുന്നു”.
മുടി കണ്ണാടിയ്ക്ക് മുമ്പില്‍ നിവര്‍ത്തിയിട്ടു നോക്കി.
ബാല്യനരയെന്നും അകാലനരയെന്നും കരുതി സമാധാനിച്ചവ ജരാനരയുടെ ഭാഗമെന്ന് മനസ്സിലായി.
മൈലാഞ്ചിയില്‍ നിന്നും പതുക്കെ ‘ഗാര്‍ണിയ’റിലേക്ക് മാറി.
ബോഡി ഷേപ്പ് നോക്കി അനിയത്തി കളിയാക്കി“നിന്റെയൊരു കോലം”.
എനിയ്ക്കുമുണ്ടായിരുന്നൊരു കാലം.
വര്‍ഷങ്ങളായി കാത്തു സൂക്ഷിച്ചിരുന്ന സാരികളെല്ലാം പഴകി.
ദേഹമൊന്നു മെലിയട്ടേ, എന്നിട്ടുടുക്കാം.
അലമാരികളിലിരുന്ന് സാരികളെന്നെ നോക്കി പല്ലിളിച്ചു“ഈ കിളവിയെ ഞങ്ങള്‍ക്ക് വേണ്ട”.
ദിനം പ്രതി തടിച്ചു വരുന്ന ശരീരം സാരിയെന്ന മോഹത്തെ നോക്കിയും കൊഞ്ഞനം കുത്തി.
അതേ, എനിക്ക് വയസ്സായിരിക്കുന്നു.
ഏവണിനും ലോറിയലിനുമൊന്നും മായ്ക്കാനാവാത്ത ചുളിവുകളും
ഗാര്‍നിയറിനും ഗോദ്രെജിനുമൊന്നും മറയ്ക്കാനാവാത്ത നരയും
എന്നെയെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
പാതിവഴി കഴിഞ്ഞ യാത്രയില്‍ ജീവിതത്തിന് വേണ്ടി ജീവിച്ചിട്ട് നീയെന്ത് നേടി?
ഞാന്‍ നേടുകയായിരുന്നു, മരണത്തിലേക്കുള്ള പിന്നിട്ട പാത.
കൂട്ടാതെ പോയ തോഴിമാരും നിര്‍ത്താതെ പോയ ബസ്സുകളുമുള്ള ലാഭ നഷ്ട കണക്കുകളില്‍
ലാഭത്തിനിപ്പുറം നെഗറ്റീവെന്ന ചിഹ്നം.
റ്റാലിയാകാത്ത ബാലന്‍സ് ഷീറ്റുമായി സമയസൂചിക കറങ്ങുന്നതും നോക്കി പരീക്ഷാ ഹാളിലിരിക്കുന്ന വെപ്രാളത്തോടെ ദിനചക്രങ്ങളില്‍ഞാനിഴഞ്ഞു നീങ്ങുന്നൂ,
എന്നെ മാടിവിളിക്കുന്ന മരണത്തിലേക്ക്,
ചുറ്റിലും കാണുന്ന വഴികള്‍ക്കെല്ലാം ഒരേ പടിയാകുമ്പോള്‍ഇതെനിക്ക് അനിവാര്യമായ വഴിയെന്ന് അറിയാമായിരുന്നു.

Sunday, January 28, 2007

നക്ഷത്രം വഴി കാണിച്ചപ്പോള്‍

ഞാനുള്ളിടത്ത് കാക്കകളില്ലായിരുന്നു.
പാതിരാത്രിയില്‍ ഒരു നക്ഷത്രം എന്നെ കൈകാട്ടി വിളിച്ചു.
ഞാന്‍ കണ്ണ് തുറന്ന് പുറത്തേയ്ക്ക് നോക്കി.അത് പതുക്കെ താഴോട്ടിറങ്ങിയിറങ്ങി വന്നു.എന്നെ വിളിച്ചുകൊണ്ടേയിരുന്നു.

ഞാനെഴുന്നേറ്റു ഷൂവിട്ടിറങ്ങി നടന്നു.നക്ഷത്രം കാണിച്ച വഴിയേ. കാറും ലോറിയുമെല്ലാം കടന്നുപൊയ്കൊണ്ടിരുന്നു. ഞാനൊന്നും കണ്ടില്ല.അവസാനം ഒരു തെരുവിലെത്തി. ഒരിടവഴിയിലൂടെ കുറേ നടന്നു. നക്ഷത്രം അപ്രത്യക്ഷമായി.കുറേ നടകള്‍ കാണാറായി. ഞാനതു കയറി. എവിടെയോ കേട്ടു മറന്ന ശബ്ദം. ചുറ്റും നോക്കി.ശബ്ദത്തിന്റെ ദിശയില്‍ നടന്നു. അത് സംസ്കൃതത്തിലായിരുന്നു.കുഞ്ഞുന്നാളില്‍ അമ്പലത്തില്‍ നിന്നുമുള്ള സുപ്രഭാതം കേള്‍ക്കാനായി നാല് മണി മുതലെഴുന്നേറ്റു പുറത്തിറങ്ങി നില്‍ക്കുമ്പോഴുള്ള സുഖം.ഇടുങ്ങിയ വഴികള്‍ക്കിരു വശവുമായി കുറേ കടകള്‍. എല്ലാ കടകളില്‍ നിന്നും പല ശ്ലോകങ്ങള്‍.ഒരു കടയില്‍ നിന്നും വിഷ്ണു സഹസ്രനാമം കേട്ടു. ഞാനവിടെ കയറിയിരുന്നു.കടക്കാരന്‍ എന്തുവേണമെന്നാവശ്യപ്പെട്ടു.സഹസ്രനാമം കേള്‍ക്കണം. അയാള്‍ ഒരു സി.ഡി. തന്നു, പൈസ ആവശ്യപ്പെട്ടു.എനിക്ക് സി.ഡി.പ്ലെയറില്ലായിരുന്നു. അയാള്‍ തിരിച്ചയച്ചു.

കെട്ടിടത്തിന്റെ മുകളിലേയ്ക്ക് ആളുകള്‍ കയറിപ്പോകുന്നത് കണ്ടു. ഞാനും കൂടെ കയറി.അതൊരു അമ്പലമായിരുന്നു. ശിവന്റേയും പാര്‍വ്വതിയുടേയും ഗണപതിയുടേയും പടത്തിന് താഴെ ഒരു മൂലയില്‍ ഞാനിരുന്നു.കുറേ കഴിഞ്ഞപ്പോള്‍ ആരോ എന്നെ കണ്ടു. അവര്‍ എന്നോട് എഴുന്നേറ്റ് പോകാന്‍ പറഞ്ഞു.

താഴെ ഇറങ്ങിയപ്പോള്‍ പൂ വില്‍ക്കുന്ന കട കണ്ടു. ഒരു സഞ്ചി നിറയെ മുല്ലപ്പൂവും പിച്ചിപ്പൂവും വെന്തിയും ചെമ്പകപ്പൂവും ഒരു നല്ല റോസാപൂവും വാങ്ങി നടന്നു.പാതിരാത്രിയായതിനാല്‍ റോട്ടില്‍ വാഹനങ്ങള്‍ കുറവായിരുന്നു.ഒരു കടല്‍ തീരത്തെത്തി. കടല്‍ തുരന്നെടുത്ത ഒരു ചെറിയ പുഴയായിരുന്നു അത്.അതിന് ചുറ്റും കുറേ പുല്ലുകളുള്ള പാര്‍ക്കും. ഞാനവിടെയിരുന്നു, പൂക്കള്‍ നിരത്തിവെച്ച് കളിച്ചു.പുഷ്പാഞ്ജലി കഴിക്കാന്‍ മന്ത്രമറിയില്ലായിരുന്നു. അപ്പോഴേക്കും നേരം വെളുക്കാറായിരുന്നു.

മുകളിലേക്ക് നോക്കി. ഒരു മരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ ചോറും കറിയും തൂങ്ങിക്കിടക്കുന്നു.ഞാന്‍ വടിയെടുത്ത് കവര്‍ പൊട്ടിച്ചു. ചോറ് നിലത്ത് വീണു. ഒരിലയെടുത്ത് ഞാനത് ശേഖരിച്ചു.അന്ന് ശിവരാത്രിയായിരുന്നു. ആത്മാക്കള്‍ക്ക് ബലിയിടുന്ന ദിവസം.എന്റെ പിതൃക്കള്‍ക്ക് ബലിയിലൂടെയുള്ള മോക്ഷം നിഷിദ്ധമാണ്.പിന്നെയാര്‍ക്ക് ബലിയിടും. ഓ.കെ, ബലിയിടാന്‍ മക്കളില്ലാതെ അലയുന്ന അച്ഛനമ്മമാരുടെ ആത്മാക്കള്‍ക്കാകട്ടേ, എന്റെ ബലി.

മുങ്ങിക്കുളിക്കണം. പുഴയില്ല. കടല്‍ വെള്ളത്തിന് ഉപ്പാണ്. തെന്നുന്ന പടികളിലൂടെ വെള്ളത്തിലെത്തി. അവസാനത്തെ പടിയിലിരുന്ന് തല കുനിച്ച് ഒരുവിധം മുക്കിയെടുത്തു.ദേഹം അടുത്തു കണ്ട ശൌച്യാലയത്തിലെ പൈപ്പു വെള്ളത്തിലും.ഈറനായി വന്ന് ചോറ് കുഴച്ച് ഉരുളയാക്കി ഇലയ്ക്ക് ചുറ്റും വെച്ചു.

ഇനി ബലിക്കാക്കകള്‍ വേണം.കണ്ണുമടച്ച് “ക്രാ, ക്രാ എന്ന് ഉറക്കെ അലറി.അപ്പോഴേക്കും നേരം വെളുത്തിരുനു. അരികിലൂടെ കടന്നു പോയ പാ‍ക്കിസ്ഥാനിയും പഞ്ചാബിയും മിഴിച്ചു നോക്കി.റഷ്യാക്കാരി ഒന്നും സംഭവിക്കാത്തതു പോലെ നടന്നു നീങ്ങി.

അവസാനം നാല് കാക്കകള്‍ വന്നു. അവര്‍ എന്തൊക്കെയോ അടക്കം പറഞ്ഞു.ഞാനവയ്ക്ക് ബലിച്ചോറു നല്‍കി. അവ തിരിഞ്ഞിരുന്നു. എന്റെ ചോറവര്‍ ഉണ്ടില്ല.അത് ഫ്രൈഡ് റൈസും ചില്ലി ഗോപിയുമായിരുന്നു.
ആത്മാക്കള്‍ ചൈനീസ് കഴിക്കാത്തതിനാലാണോ?
ചോറിനു ചുറ്റും ചുമന്ന വരയില്ലാത്തതിനാലാണോ?
മുങ്ങിയ വെള്ളത്തിന് ഉപ്പായതിനാലാണോ?
കടല്‍ വെള്ളത്തിന് ശുദ്ധിയില്ലാത്തതിനാലാണോ?

Saturday, January 27, 2007

ഇന്നു ഞാന്‍, നാളെ നീ.

മാഗി ഒരു പൂച്ചയല്ല. അവളൊരു ബ്യൂട്ടീഷ്യനായിരുന്നു. പലപ്പോഴും തയ്കാനായി അവരുടെ കടയില്‍പോകുമ്പോള്‍ വിടര്‍ന്ന ചിരിയും കുശലാന്വേഷണവുമായി അടുത്തേക്ക് വരാറുണ്ടായിരുന്ന എന്റെപ്രായമുള്ള മാഗി അനിയത്തിയുടേയും കസിന്റേയുമെല്ലാം കൂട്ടുകാരിയായിരുന്നു.

വരാപ്പുഴയില്‍ നിന്നും ആലുവ വരെ രണ്ടായിരം രൂപയ്ക്ക് വേണ്ടി വരുന്നതെന്തിനെന്ന് ഞാനൊരിക്കല്‍ചോദിച്ചു. ചേട്ടന്‍ ദുബായിലാണെന്നും വീട്ടിലിരുന്ന് ബോറടിക്കാതിരിക്കാനും കുട്ടിയെ ആലുവയിലെസ്കൂളില്‍ ചേര്‍ത്തതുകൊണ്ടുമൊക്കെയാണെന്ന് അന്നുത്തരം പറഞ്ഞു.

ഇന്നനിയത്തി വിളിച്ചപ്പോള്‍ പറഞ്ഞു, എടീ, നമ്മുടെ മാഗിയില്ലേ, സര്‍ഗയിലുണ്ടായിരുന്ന ബ്യൂട്ടീഷ്യന്‍, അവളുടെ ഭര്‍ത്താവ് ദുബായിലെ ഒരു കാര്‍ ആക്സിഡന്റില്‍ ആറ് മാസം മുമ്പ്മരിച്ചു പോയി. കഴിഞ്ഞ ആഴ്ച മാഗിയും മരിച്ചു, കാന്‍സറായിരുന്നു. ഒരു കുട്ടിയുണ്ട്. ആരും നോക്കാനില്ലാതെ.ഒന്നും തോന്നിയില്ല. മനസ് മരവിച്ച പോയി. മരണത്തിന്റെ നിര്‍വ്വികാരത പോലെ.ഇന്നു ഞാന്‍, നാളെ നീ.

Saturday, November 04, 2006

കൂട്ടുകാരേ, ഒരു സഹായം

ശ്രീജിത്തേ, മറിയത്തിന്റെ ശ്വാസമെവിടെ പോയി. ഒരു മെസേജ് പറയാനുണ്ടായിരുന്നു. അത്യാവശ്യാ മോനേ, അവനാ കടുങ്ങല്ലൂര്‍ ചെന്ന് ഞാന്‍ ബ്ലോഗെഴുതണ കാര്യം ഇരുചെവി അറിയാതെയെങ്കിലും എത്തിക്കും മുമ്പേ, ഇതെങ്ങിനെയെങ്കിലും അവന്ടെ കമ്ന്ടിലൊന്നിടോ? ഞാനിട്ടിട്ട്, ഒരേ ഉത്തരം തന്നെ വരണൂ. റിക്ക്വസ്റ്റട് യൂ. ആര്‍ .എല്‍ . ഇല്ലാത്രേ? എവിടെ പോയാവോ? ഓ, ഇന്ന് ഞായറാഴ്ച അല്ലേ. ആരെങ്കിലും പറഞ്ഞ് തര്വോ.
"മറിയം, നാട്ടീ ചെല്ലുമ്പൊ ആരോടും ഞാന്‍ ബ്ലോഗെഴുതുന്ന കാര്യം പറയരുതേ. എന്തെങ്കിലും നുണ പറഞ്ഞ്, എന്റെ ഉമ്മിച്ചി നാട്ടിലേക്ക് വരുത്തിച്ച്, വട്ടാശുപത്രി കൊണ്ടോയിടും. പഠിക്കാതിരിക്കാന്‍ പണ്ട് എ.സ്.സ്.ല്‍ .സി ബുക്ക് കത്തിച്ച പോലെ പാസ്പോര്‍ട്ടും കത്തിച്ച് കളയും. പ്ലീസ്... ആളെ ഇനിയും മനസ്സിലായില്ലാട്ടോ."